ഡൽഹി ഷഹീൻബാഗ് മാതൃകയിൽ വടക്കൻ ചെന്നൈയിലെ തെരുവുകളിലും സമരം വ്യാപിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി ഇന്നലെ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായാണ് സമരം ആരംഭിച്ചത്.
നഗരത്തിലെ വാഷർമാൻപേട്ടിൽ സമരക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചുവിടാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മൂന്ന് ആവശ്യങ്ങളുന്നയിച്ചാണ് സമരക്കാർ വടക്കൻ ചെന്നൈയിൽ തമ്പടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രമേയം പാസാക്കണം, ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നൽകണം, സി എ എ പിൻവലിക്കണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !