ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ അതിക്രമം നടന്നിട്ട് ഒരുമാസം. അക്രമികളെ കുറിച്ച് പൂര്‍ണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാന്‍ ഡല്‍ഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല.
കാമ്ബസില്‍ ഇരുമ്ബുവടികളുമായി എത്തിയ, അമ്ബതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിെല പലരുടെയും ചിത്രങ്ങള്‍ മാധ്യമങ്ങളും വിദ്യാര്‍ഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്ത രണ്ട് വാട്സ്ആപ് ഗ്രൂപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നു. എന്നാല്‍, ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമികള്‍ ഒളിവിലാണെന്നുമാണ് പൊലീസ് ആവര്‍ത്തിക്കുന്നത്.
അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിെന്റ പേരില്‍ ജെ.എന്‍.യു ഗവേഷകന് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞ് രണ്ട് ദിവസത്തിനകം പിടികൂടിയെന്ന് ജെ.എന്‍.എസ്.യു സെക്രട്ടറി സതീഷ് യാദവ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളെ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ പക്ഷേ, ഡല്‍ഹി പൊലീസിന് ഒട്ടും താല്പര്യമില്ലെന്നും സതീഷ് യാദവ് കുറ്റപ്പെടുത്തി. എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതികളായ മുന്‍ കേസുകളിലും സമാനമാണ് അവസ്ഥ. നജീബ് അഹ്മദിെന്റ തിരോധാനം, രാംജസ് കോളജിലെ അക്രമം തുടങ്ങിയ കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.
നജീബിന്റ തിരോധാനം സംബന്ധിച്ച കേസില്‍ പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെ ഒരിക്കല്‍പോലും ചോദ്യംചെയ്യാന്‍ ൈക്രംബ്രാഞ്ച് തയാറായില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സര്‍വകലാശാലക്ക് കീഴലുള്ള രാംജസ് കോളജില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സെമിനാറിനുനേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, ജെ.എന്‍.യുവില്‍ നടന്ന അക്രമത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 51 പേര്‍ക്ക് പരിക്കേറ്റെന്ന് ചൊവ്വാഴ്ച ലോക്സഭയില്‍ പ്രതിപക്ഷ ചോദ്യത്തിന് കേന്ദ്ര ആഭ്യന്ത്രര സഹമന്ത്രി ജി. കിഷന് റെഡ്ഡി അറിയിച്ചു. കാമ്ബസിലുണ്ടായിരുന്ന കാറുകളും തകര്‍ത്തുവെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !