കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. ശക്തമായ എതിർപ്പുകളെ തള്ളിയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
കുപ്പി വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികൾ ഉൾപ്പെടുത്തി ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവിൽ വരുമെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു.
ആറ് രൂപയിൽ താഴെ മാത്രമാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ നിർമാണ ചെലവ്. എട്ട് രൂപക്കാണ് കമ്പനികൾ കടയിലെത്തിക്കുന്നത്. 12 രൂപ ലാഭമെടുത്താണ് വ്യാപാരികൾ വെള്ളം വിൽക്കുന്നത്. പുതുക്കിയ വിലക്ക് പുറമെ ബിഐഎസ് നിർദേശിക്കുന്ന ഗുണനിലവാരം നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചു
2018 മെയ് 10ന് കുപ്പി വെള്ള കമ്പനികളുമായി നടത്തിയ യോഗത്തിലാണ് വില കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്. 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ ചല കമ്പനികൾ എതിർപ്പുമായി വന്നതോടെ ഇത് നടപ്പായിരുന്നില്ല. 20 രൂപയാണ് ഇപ്പോൾ പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !