തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിങിന് നിയന്ത്രണം. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള തലസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കും വിവിധ കളക്ടറേറ്റുകള്‍ക്കുമാണ് സര്‍ക്കാര്‍ ബയോമെട്രിക് പഞ്ചിങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിരളടയാളം ഉപയോഗിച്ചുള്ള പഞ്ചിങ് ഒഴിവാക്കാനുള്ള അഭ്യര്‍ഥന സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് ഇക്കാര്യത്തിൽ നിയന്ത്രണം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. വൈറസ് ബാധ ചെറുക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമാണ് ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിയതും. സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 8, 9 , 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം അതീവജാഗ്രതയോടെ പരീക്ഷ നടത്താനാണ് നീക്കം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ഇന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഉത്സവങ്ങളും ആഘോഷകരമായ വിവാഹച്ചടങ്ങുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന എല്ലാ പരിപാടികളും റദ്ദാക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ അടച്ചിടുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !