തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍, തീയറ്ററുകള്‍ എന്നിവ ഒഴിവാക്കണം. വിവാഹം ആഘോഷമാക്കുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു. മുന്‍കരുതലുകളാണ് വേണ്ടത്. കൊറോണ പടരുന്നത് കൈവിട്ട് പോയാല്‍ നിയന്ത്രിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പൂജ നടക്കുമെന്നും എന്നാല്‍ ദര്‍ശനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനകള്‍ ഏര്‍പ്പെടുത്തും. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കും. സാനിറ്റൈസറുകളും മാസ്കും കൂടുതല്‍ നിര്‍മിക്കാന്‍ അതുമായി ബന്ധപ്പെട്ട കന്പനികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും കൂടായ പ്രവര്‍ത്തനത്തിലൂടെ കൊറോണയെ ചെറുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !