തിരുവനന്തപുരം: സംസ്ഥാനത്ത് 5397 പേര്‍ക്കു കൂടി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04. ഇതുവരെ ആകെ 76,13,415 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 16 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 2930. ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവായവർ
കോട്ടയം 599
കോഴിക്കോട് 588
എറണാകുളം 586
പത്തനംതിട്ട 543
കൊല്ലം 494
മലപ്പുറം 466
തൃശൂര്‍ 374
ആലപ്പുഴ 357
പാലക്കാട് 303
തിരുവനന്തപുരം 292
കണ്ണൂര്‍ 266
വയനാട് 259
ഇടുക്കി 214
കാസർകോട് 56
നെഗറ്റീവായവർ
തിരുവനന്തപുരം 408
കൊല്ലം 218
പത്തനംതിട്ട 240
ആലപ്പുഴ 224
കോട്ടയം 485
ഇടുക്കി 54
എറണാകുളം 601
തൃശൂര്‍ 594
പാലക്കാട് 200
മലപ്പുറം 508
കോഴിക്കോട് 477
വയനാട് 196
കണ്ണൂര്‍ 252
കാസർകോട് 49
രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 571, കോഴിക്കോട് 547, എറണാകുളം 416, പത്തനംതിട്ട 447, കൊല്ലം 490, മലപ്പുറം 438, തൃശൂര്‍ 363, ആലപ്പുഴ 339, പാലക്കാട് 163, തിരുവനന്തപുരം 204, കണ്ണൂര്‍ 209, വയനാട് 250, ഇടുക്കി 200, കാസർകോട് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം വന്നു. തിരുവനന്തപുരം 10, കണ്ണൂര്‍ 9, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 4, പാലക്കാട്, വയനാട് 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി, മലപ്പുറം 1 വീതം.
64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 2,64,984 പേരാണ് നിരീക്ഷണത്തിൽ. ഇവരില്‍ 2,51,299 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 13,685 പേര്‍ ആശുപത്രികളിലുമാണ്. 1367 പേരെയാണു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെയ്‍ൻമെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവ. ഒരു പ്രദേശത്തെയും ഹോട്സ്‌പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 463 ഹോട്സ്‌പോട്ടുകൾ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !