യു.എസിൽ ഫൈസർ-ബയോൺടെക് കോവിഡ് -19 വാക്സിന് വെള്ളിയാഴ്ച വൈകി അനുമതി ലഭിച്ചു. ലോകത്ത് കോവിഡ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യത്തെ ജനങ്ങൾക്ക് ഇതോടെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമായി തുടങ്ങും.അനുമതിക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു, വാർത്തയെ അദ്ദേഹം ഒരു “മെഡിക്കൽ അത്ഭുതം” എന്ന് പ്രശംസിക്കുകയും ആദ്യത്തെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ “24 മണിക്കൂറിനുള്ളിൽ” നടക്കുമെന്നും പറഞ്ഞു.
മുമ്പൊരിക്കലുമില്ലാത്തവിധം അമേരിക്കയിലുടനീളം വൈറസ്ബാധ കുതിച്ചുയരുന്നതിനിടയിലാണ് ഈ വാർത്ത വരുന്നത്, ഇതുവരെ കോവിഡ് ബാധയെത്തുടർന്നുള്ള 300,000 മരണങ്ങൾ യു.എസിൽ സ്ഥിരീകരിച്ചു.
ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, സൗദി അറേബ്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം കോവിഡ് വാക്സിന്റെ രണ്ട് ഡോസ് വ്യവസ്ഥ അംഗീകരിക്കുന്ന ആറാമത്തെ രാജ്യമാണ് യുഎസ്.
— Donald J. Trump (@realDonaldTrump) December 12, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !