കോവിഡ് രണ്ടാം തരംഗം വ്യാപകമാകുമ്ബോള്‍ ചെറുപ്പക്കാര്‍ക്കു മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍.കോവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതനുസരിച്ച് ചെറുപ്പക്കാരിലെ മരണനിരക്കും വര്‍ധിക്കുകയാണ്.
'ചെറുപ്പക്കാര്‍ക്കിടയിലെ തെറ്റായ ധാരണ കോവിഡ് ബാധിക്കില്ലെന്നും തീവ്രമാകില്ലെന്നുമാണ്. 98 ശതമാനം ചെറുപ്പക്കാര്‍ക്കും ബാധിക്കണമെന്നില്ല. പക്ഷേ ശേഷിക്കുന്ന രണ്ടു ശതമാനം ഇപ്പോള്‍ കൂടുതലാണ്. 100 പേരില്‍ 2 ചെറുപ്പക്കാര്‍ മരിച്ചു എന്നതല്ല ഇപ്പോഴത്തെ സ്ഥതി. 10,000 പേരെ ബാധിക്കുമ്ബോള്‍ മരണവും കൂടുന്നു. ചെറുപ്പക്കാരില്‍ ശാരീരിക പ്രശ്നങ്ങളുള്ള രണ്ടു ശതമാനത്തെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയണം. നേരത്തെ കണ്ടുപിടിച്ചാല്‍ പ്രശ്നമില്ല'- ഡോ.ആര്‍.അരവിന്ദ് പറയുന്നു.
മുന്‍കരുതല്‍ എടുക്കാതെ, ആശുപത്രിയിലേക്കു താമസിച്ചു വരുന്നതിനാലാണ് ചെറുപ്പക്കാര്‍ക്കിടയില്‍ മരണം സംഭവിക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഒന്നും സംഭവിച്ചില്ല എന്ന ആത്മവിശ്വാസം ചെറുപ്പക്കാര്‍ക്കിടയിലുള്ളതും പ്രശ്നമാകുന്നുണ്ട്. ഒന്നാംഘട്ടത്തേക്കാള്‍ തീവ്രമാണ് ഇപ്പോള്‍ രോഗവ്യാപനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !