ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ എതിരെ ദ്വീപിൽ ഇന്ന് പ്രതിഷേധദിനം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാരമിരിക്കുകയാണ്. നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ഒന്നുകൂടി ശക്തമാക്കാനാണ് തീരുമാനം.
അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ ക്കെതിരെ എതിരെ വിവിധ ദ്വീപുകൾ ഒരുമിച്ചു നടത്തുന്ന ആദ്യ ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വീട്ടുമുറ്റങ്ങൾ സമര കേന്ദ്രങ്ങൾ ആക്കാനാണ് തീരുമാനം. കുട്ടികളും രോഗികളല്ലാത്തവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുന്നിലും സമരം ഉണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ പ്ലക്കാർഡുകളും കരിങ്കൊടിയുമേന്തിയാണ് സമരം. വൻകരകളിലുള്ള ദ്വീപുകാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിനുമുന്നിൽ യുഡിഎഫ് എംപിമാർ ധർണ നടത്തുന്നുണ്ട്. 'ദ്വീപിന് ഒപ്പം തന്നെ വൻകരയിലെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടുപോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !