സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ , ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്‌ഡം മുസ്‌ലിം ഓർഗനൈസേഷൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആരാധനാലയങ്ങൾ തുറക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു.
ലോക്ഡൗൺ നിലനിൽക്കുന്ന വേളയിൽ ആരാധനാലയങ്ങൾ തുറക്കാൻ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തെത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !