തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണ്‍ തുടരും. ആരോഗ്യ സേവനങ്ങള്‍ക്കും അവശ്യ മേഖലയിലുള്ളവര്‍ക്കും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യ, മാംസ വില്‍പന ശാലകള്‍, ബൂത്തുകള്‍, കള്ളു ഷാപ്പുകള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം.
ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം.
നാളെ മുതല്‍ ഇളവുകള്‍ പതിവുപോലെ ഉണ്ടാവും. ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ ഇന്നും തുറക്കും. പ്രവേശനാനുമതി 15 പേര്‍ക്കു മാത്രം സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല.
അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !