മുണ്ട് മടക്കികുത്തി സഭയില്‍ അതിക്രമം നടത്തിയ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കള്‍ ആലോചിക്കണമെന്ന് വി.ഡി സതീശന്‍

0
മുണ്ട് മടക്കികുത്തി സഭയില്‍ അതിക്രമം നടത്തിയ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കള്‍ ആലോചിക്കണമെന്ന് വി.ഡി സതീശന്‍ | VD Satheesan urges parents to consider whether Education Minister should be present

തിരുവനന്തപുരം
: കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുണ്ട് മടക്കി കുത്തി സഭയില്‍ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഇതുപോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കള്‍ ആലോചിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

കെ എം മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണോയെന്ന കാര്യത്തില്‍ ജോസ് കെ മാണി പുനര്‍വിചിന്തനം നടത്തണം. കോടതി വരാന്തയിലെ വാദമാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു സഭയില്‍ വി ഡി സതീശന്‍ പറഞ്ഞത്. ചില വക്കീലന്മാര്‍ കോടതി വരാന്തയില്‍ നിന്ന് വാദിക്കും, അത് നിയമവിരുദ്ധമാണ്. സുപ്രീം കോടതി വിധിക്ക് എതിരായാണ് പിണറായി സംസാരിച്ചതെന്നും അതിന് ഒരു മുഖ്യമന്ത്രിക്കും അധികാരമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശന്‍ സഭയില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആവശ്യം എതിര്‍ത്ത പാര്‍ട്ടികാരിയായ ഡിഡിപിയെ സ്ഥലം മാറ്റി.

പൊതു മുതല്‍ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ചെയ്താലും വിചാരണ നേരിടണം. എംഎല്‍എമാര്‍ക്ക് എന്താ കൊമ്ബ് ഉണ്ടോ. കുറ്റവാളികളെ രക്ഷിക്കാന്‍ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയില്‍ പോയി. ഇതിന് പാര്‍ട്ടി ആണ് വക്കീല്‍ ഫീസ് അടക്കേണ്ടത്. ലോകത്ത് ഇത്ര മാത്രം സാക്ഷികള്‍ ഉള്ള കേസില്‍ തെളിവില്ല എന്ന് വാദിച്ചു. വി ഡി സതീശന്‍ പറയുന്നു. കോടതി പരാമര്‍ശത്തിന്റെ പേരിലാണ് മാണിയുടെ ബജറ്റ് അവതരണം തടസ്സപെടുത്തിയതെന്നും സതീശന്‍ ഓര്‍മ്മപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !