ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 103.37 രൂപയും ഡീസല്‍ ലിറ്ററിന് 96.65 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയായി. ഡീസലിന് 98.38 രൂപയും. സെപ്തംബര്‍ 25 മുതല്‍ 12 ദിവസത്തിനുള്ളില്‍ ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയും വര്‍ധിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും വര്‍ധിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചതായി പെട്രോളിയം കമ്ബനികള്‍ വ്യക്തമാക്കി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകം സിലണ്ടറിന് 15 രൂപ ഉയര്‍ന്നു. ഇതോടെ 14.2 കിലോ സിലണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വില വര്‍ധന ഇന്നു മുതല്‍ നിലവില്‍ വന്നു.
ഈ വര്‍ഷം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടര്‍ വില 205.50 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടര്‍ വില കഴിഞ്ഞയാഴ്ച 35 രൂപ കൂട്ടിയിരുന്നു. ഈ വര്‍ഷം 409 യാണ് വര്‍ധിച്ചത്. നിലവില്‍ 1,728 രൂപയാണ് വാണിജ്യ സിലണ്ടറിന്റെ വില.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !