തിരുരങ്ങാടി|തിരുരങ്ങാടി നഗരസഭയിലെ 32 - 33 ഡിവിഷനിൽ പെട്ട ചെമ്മാട് വെഞ്ചാലി പാട ത്തെ രണ്ട് ഏക്കറോളം വരുന്ന ജലസ്രോതസ്സും അനുബന്ധ തോടും നവീകരിക്കുന്നതിനായി പരപ്പനങ്ങാടി ഇറിഗേഷൻ വകുപ്പിന്ന് റിപ്പോട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മുപ്പത്തി രണ്ടാം ഡിവിഷൻ കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി നഗരസഭക്ക് കത്ത് നൽകുകയും നഗരസഭ അത് കൗൺസിൽ അംഗീകരിക്കുകയും ഇറിഗേഷൻ വകുപ്പിനോട് പരിശോധന നടത്താൻ ആവശ്യപെടുകയും ചെയ്തു.
ഏക്കറക്കണക്കിന്ന് വ്യാപിച്ച് കിടക്കുന്ന ചെറുമുക്ക് ആമ്പൽ പാടത്തേക്കും തിരുരങ്ങാടി നഗരസഭയിൽ പെട്ട കക്കാട് - കരുമ്പിൽ, വെന്നിയൂർ ഭാഗങ്ങളിലേക്കും ഈ കാപ്പിൽ നിന്ന് വലിയ തോട് മാർഗ്ഗം വെള്ളം ഒഴുകി പോവുന്നുണ്ട്. വെഞ്ചാലി കാപ്പിൽ നിന്ന് ചെറുമുക്ക് ആമ്പൽ പാടം വരെയാണ് ചില സ്ഥലങ്ങളിൽ തോടുകൾ വീതി ഉള്ളത്. തൊടുകൾ വീതി കുട്ടാൻ ജലസേജന വകുപ്പ് മന്ത്രി റോഷി ആഗസ് റ്റിന്ന് കഴിഞ്ഞ ജനുവരിയിൽ ചെറുമുക്ക് നാട്ടുകാരും കൂട്ടായ്മ റിപ്പോർട്ട് നൽകുകയും മന്ത്രിയുടെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം മുതൽ കക്കാട് വഴി വെന്നിയൂർ വരെ തോടുകൾ വീതി കുറവുമാണ്. വെഞ്ചാലി കാപ്പ് കുട്ടി അഹമ്മദ് കുട്ടി എം എൽ എ ആയസമയത്താണ് ചുറ്റു മതിൽ കെട്ടി സംരക്ഷിച്ചത്, അതിന്നു ശേഷം ആദ്യകൃ തർ തിരിഞ്ഞു നോക്കിയിട്ടില്ല ,കാപ്പ് ആയം കൂട്ടുകയും വലിയ തോടിൽ നിന്ന് അനുബന്ധ തോടുകൾ വീതികൂട്ടുകയും വെള്ളം ഒഴുകി പോവാനുള്ള തോടുകൾ വീതി കുട്ടി ഉപയോഗ പെടുത്തണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
Content highlights: Thirurangadi Municipal Corporation has submitted a report to the Irrigation Department for the renovation of Chemmad Venchali Kapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !