കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റിഫയുടെ പിതാവ് ആവശ്യപ്പെട്ടു.
മകളുടെ മരണത്തിൽ മെഹ്നാസിന്റെ സുഹൃത്തുക്കൾക്ക് പങ്കുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടണം. എത്രയും പെട്ടെന്ന് സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമെന്ന പ്രതീക്ഷയിലാണെന്നും യുവതിയുടെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ദുബായിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് വ്‌ളോഗറും ആൽബം താരവുമായ റിഫയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു.
Content Highlights: The culprits must be brought to justice; Rifa's family said they hoped the investigation would work
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !