കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി മലയാളി താരങ്ങള്‍. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി. എല്‍ദോസ് പോളാണ് സ്വര്‍ണം നേടിയത്, അബ്ദുള്ള അബൂബക്കര്‍ വെള്ളിയും സ്വന്തിമാക്കി. ഗെയിംസിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ട്രിപ്പിള്‍ ചമ്പില്‍ ഇന്ത്യ സ്വര്‍ണമണിയുന്നത്.
എല്‍ജോസ് പോള്‍ 17.03 മീറ്റര്‍ ചാടിയാണ് സ്വര്‍ണത്തിലേക്കെത്തിയത്. 17.02 മീറ്ററാണ് അബ്ദുള്ള ചാടിയത്. 16.89 മീറ്റര്‍ ചാടി ഇന്ത്യയുടെ തന്ന പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തുമെത്തി. ചരിത്ര നേട്ടത്തില്‍ ഇരുവരേയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിനന്ദിച്ചു.
“ചരിത്രം കുറിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ചമ്പില്‍ സ്വര്‍ണം നേടി എല്‍ദോസ് പോളിനും വെള്ളി സ്വന്തമാക്കിയ അബ്ദുള്ള അബൂബക്കറിനും അഭിനന്ദനങ്ങള്‍. രാജ്യത്തിന് ആധിപത്യം കാണുന്നതില്‍ അതിയായ സന്തോഷം. ഈ അപൂര്‍വമായ നേട്ടം ദീര്‍ഘകാലം നിലനില്‍ക്കട്ടെ,” ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ ഷൂട്ടൗട്ടില്‍ 2-1 ന് കീഴടക്കിയായിരുന്നു വിജയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യന്‍ വനിതാ ടീം മെഡല്‍ നേടുന്നത്. 10,000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാര്‍ വെങ്കലവും സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !