ഉത്തര്‍പ്രദേശിലെ നോയിഡയിൽ അനധികൃതമായി നിര്‍മിച്ച സൂപ്പര്‍ടെക് ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. അപെക്‌സ്, സിയാനെ എന്നീ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. സുപ്രീംകോടതി വിധി പ്രകാരം ഉച്ചയ്ക്ക് 2.30നാണ് കെട്ടിടങ്ങൾ സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കിയത്. സ്‌ഫോടനം നടന്ന് 9 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫ്‌ളാറ്റുകൾ നിലംപൊത്തി. 100 മീറ്ററോളം ഉയരമുള്ള ഈ ടവറുകള്‍ ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കിയതിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളാണ്.
ഏകദേശം 3,700 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് പൊളിക്കാന്‍ ആവശ്യമായി വന്നത്. കെട്ടിടത്തിൽ 9,000 ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കള്‍ നിറച്ചാണ് സ്ഫോടനം നടത്തിയത്. പത്ത് പേരടങ്ങുന്ന വിദഗ്ധ സംഘം സ്‌ഫോടനത്തിന് മേല്‍നോട്ടം നൽകി.
അപെക്‌സില്‍ 32 നിലകളും സെയാനെയില്‍ 29 നിലകളുമാണുണ്ടായിരുന്നത്. ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയ്ക്ക് സമീപം സെക്ടര്‍ 93 എയില്‍ സ്ഥിതി ചെയ്ത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഈ രണ്ട് ടവറുകളിലുമായി 900ലധികം ഫ്ളാറ്റുകളുണ്ടായിരുന്നു. നോയിഡയിലെ സൂപ്പര്‍ ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങള്‍ ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയായിരുന്നു.
2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വെക്കുകയായിരുന്നു.
— ANI (@ANI) August 28, 2022
Content Highlights: The twin towers in Noida were destroyed in a controlled explosion





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !