![]() |
പ്രതീകാത്മക ചിത്രം |
പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് കേസില്‍ പ്രതിയായ കുമ്പഴ സ്വദേശിയായ 45 വയസുകാരന് കനത്ത ശിക്ഷ വിധിച്ചത്. ചില വകുപ്പുകളിൽ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന ഉത്തരവ് പ്രകാരം, ശിക്ഷയുടെ കാലയളവ് 67 വർഷമായി കുറച്ചു. പിഴ ഒടുക്കാതിരുന്നാൽ 5 വർഷം അധിക തടവിനും പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു.
2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവ് നേരത്തെ ഇവരെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. തുടര്‍ന്ന് കുട്ടി അച്ഛന്റെ സംരക്ഷണയിലായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഭയന്നോടിയ പെണ്‍കുട്ടി അയല്‍ വീട്ടിലാണ് അന്നേ ദിവസം കഴിഞ്ഞത്. അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടി കരയുന്നത് കണ്ട് അധ്യാപികമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് കുട്ടിക്ക് വേണ്ടി ഹാജരായത്. പിഴ തുക പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവ്.
Content Highlights: The father was sentenced to 107 years rigorous imprisonment and a fine of Rs 4 lakh in the case of molesting his daughter
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !