സ്വന്തമായി ഫോണ്‍ ഇറക്കും; ആപ്പിളിനും ആന്‍ഡ്രോയ്ഡിനും മസ്കിന്റെ വെല്ലുവിളി

0

സന്‍ഫ്രാന്‍സിസ്കോ:
ചുമ്മാ പറയുന്നതൊന്നുമല്ല… നിവ്യത്തിയില്ലാതെ വന്നാല്‍ സ്വന്തമായി ഒരു ഫോണ്‍ തന്നെയങ്ങ് ഇറക്കും.

മാര്‍ഗങ്ങളൊന്നും ഇല്ലെങ്കില്‍ ഫോണ്‍ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ട്വിറ്ററിന്റെ മേധാവിയായ ഇലോണ്‍ മസ്കാണ്. മസ്ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കമ്ബനികളുടെയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചുകൊണ്ടാണ്.

മസ്കിനും ട്വിറ്ററിനും എതിരെ നിരവധി പ്രചരണങ്ങള്‍ നടന്നിരുന്നു. മസ്‌ക് ട്വിറ്ററിനെ ഇല്ലാതാക്കും എന്നത് മുതല്‍ പല തരം പ്രചരണങ്ങള്‍ കമ്ബനികള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും മസ്കിനെയോ അദ്ദേഹത്തിന്റെയോ നടപടികളെ ബാധിക്കുന്നില്ല.'ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ ബൂട്ട് ചെയ്യുകയാണെങ്കില്‍, എലോണ്‍ മസ്‌ക് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കണം. രാജ്യത്തെ പകുതി ആള്‍ക്കാരും ഐഫോണും ആന്‍ഡ്രോയിഡും ഒഴിവാക്കും. മസ്ക് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നു, അപ്പോള്‍ ഒരു ചെറിയ സ്മാര്‍ട്ട്ഫോണ്‍ എളുപ്പമായിരിക്കില്ലെ?' മുന്‍ ന്യൂസ് ഹോസ്റ്റായ ലിസ് വീലര്‍ ട്വിറ്ററില്‍ എഴുതി.

ഈ ട്വീറ്റിന് മറുപടിയുമായി മസ്ക് തന്നെ രംഗത്ത് എത്തി. 'അത് അങ്ങനെ സംഭവിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പക്ഷേ, മറ്റ് മാര്‍ഗമില്ലെങ്കില്‍, ഞാന്‍ ഒരു ബദല്‍ ഫോണ്‍ ഉണ്ടാക്കും,' മസ്‌ക് മറുപടി നല്‍കി.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ വിലക്കുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

സ്ഥിരമായി സസ്പെന്‍ഡ് ചെയ്തവരുടെ അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. വേറിട്ട കാഴ്ചപ്പാടുകളുള്ളവരെ ഉള്‍ക്കൊള്ളിച്ച്‌ 'കണ്ടന്റ് മോഡറേഷന്‍ കൗണ്‍സില്‍'ആരംഭിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യല്‍. കൗണ്‍സിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചോ ഉള്ള പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തിലാണ് വീലറുടെ അഭിപ്രായപ്രകടനം. 2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് മാതൃ കമ്ബനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും ട്രംപിനെ പുറത്താക്കിയിരുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ട്രംപിനെ താല്‍ക്കാലികമായി വിലക്കിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കമ്ബനിക്ക് പദ്ധതിയില്ലെന്നാണ് യൂട്യൂബ് വക്താവ് ഐവി ചോയ് പറഞ്ഞത്.
Content Highlights: Drop the phone on your own; Musk's Challenge to Apple and Android
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !