![]() |
പ്രതീകാത്മക ചിത്രം |
14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദി ഗ്രൂപ്പുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ഇമോ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്, വിക്ക്മി, മീഡിയഫയര്‍, ബ്രിയാര്‍, ബിചാറ്റ്, നാന്‍ഡിബോക്സ്, കൊനിയൊന്‍, എലമെന്റ്,സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകള്‍.
പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തി.
ഐടി ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് നിരോധനം. ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്ക് ഈ ആപ്പുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ നിരോധിച്ച 14 ആപ്പുകള്‍ വഴിയുള്ള ആശയവിനിമയങ്ങളെ പറ്റിയും അന്വേഷണം നടക്കുകയാണ്. ആപ്പുകളുടെ പ്രതിനിധികളോ മറ്റ് ബന്ധപ്പെട്ടവരോ ഇന്ത്യയില്‍ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്.
നേരത്തെ അതിർത്തിയിലെ സംഘർഷങ്ങൾക്ക് പിന്നാലെ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ 250നടുത്ത് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്, ഷെയര്‍ചാറ്റ്, വി ചാറ്റ്, ഹലോ, യു സി ന്യൂസ്, ബിഗോ ലൈവ്, എക്സെന്‍ഡര്‍, കാംസ്കാനര്‍ എന്നിങ്ങനെ ഏറെ പ്രചാരം നേടിയിരുന്ന ആപ്പുകള്‍ വരെ നിരോധിച്ച പട്ടികയിലുണ്ട്. പബ്ജി, ഗരേന ഫ്രീ ഫയര്‍ എന്നീ ഗെയ്മിങ് ആപ്പുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കൈമാറുന്നുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ ലോണ്‍, വാതുവയ്പ്പ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇത്തരം ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നടപടി.
Content Highlights: Prohibition again; The central government has banned 14 more mobile apps
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !