ഇൻഡിഗോ വിമാന കമ്പനിക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ). ഇൻഡിഗോയുടെ ഭാഗത്തു നിന്നു പിഴവുകൾ ആവർത്തിക്കുന്നത് ഡിജിസിഎയുടെ ശ്രദ്ധയിൽ വന്നിരുന്നു. കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകൾ കണ്ടെത്തി. പിന്നാലെയാണ് പിഴ ചുമത്തിയത്.
ആറ് മാസത്തെ കാലയളവിനിടെ നാല് സർവീസുകൾക്കിടെ കമ്പനിയുടെ എ321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും നടപടിക്ക് ആക്കം കൂട്ടി. പിഴ ചുമത്തും മുൻപ് കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇൻഡിഗോ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല.
ജൂൺ 15നു ഇൻഡിഗോയുടെ എ321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്നു വ്യത്യസ്തമായാണ് വിമാനം ലാൻഡിങ് നടത്തിയതെന്നും ഡിജിസിഎ കണ്ടെത്തി. പിന്നാലെ മുഖ്യ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേതു ഒരു മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Repeat mistakes; 30 lakh fine for Indigo Airlines
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !