കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ ധരിച്ച് എത്തിയതിന് പൊലീസ് തടഞ്ഞുവച്ചു എന്ന പരാതിയുടെ യുവതി ഹൈക്കോടതിയില്‍.
കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് പൊലീസ് നടപടിയില്‍ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഏഴു മണിക്കൂര്‍ നേരം പിടിച്ചുവെച്ചു എന്നാണ് പരാതി. ഹര്‍ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ച പരിഗണിക്കും.
ഡിസംബര്‍ 18 ന് കൊല്ലം ജംഗ്ഷനില്‍ നവകേരള സദസില്‍ പങ്കെടുക്കാനാണ് യുവതി പോയത്. ഭര്‍ത്താവിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞാണ് പരിപാടിക്ക് പോയത്. എന്നാല്‍ കറുത്ത വസ്ത്രം ധരിച്ചത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലീസാണ് യുവതിയെ ഏഴു മണിക്കൂര്‍ നേരം തടഞ്ഞുവെച്ചത്.
Content Summary: Wearing a black churidar came to the audience in Navakerala: The police detained her for seven hours: The woman approached the High Court
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !