കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം കൂരിയാട് സ്വദേശി ഫസലുറഹ്മാൻ (35) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 843 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്.
ജിദ്ദയിൽ നിന്ന് ഇൻഡിഗോ (6E 66) വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഫസലുറഹ്മാൻ, സ്വർണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളാക്കിയിരുന്നു. ഈ പാക്കറ്റുകൾ ഇരു കാൽപാദങ്ങൾക്കടിയിൽ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ, ഇയാളുടെ ബാഗേജും ശരീരവും വിശദമായി പരിശോധിച്ചപ്പോഴാണ് കാൽപാദത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 90 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുമെന്ന് പൊലീസ് അറിയിച്ചു. തുടർ നടപടികൾക്കായി സ്വർണം കോടതിയിൽ സമർപ്പിക്കുകയും കൂടുതൽ അന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറുകയും ചെയ്യും.
ഈ വാർത്ത കേൾക്കാം
Content Summary: Attempt to smuggle gold worth Rs 90 lakhs stuck under feet seized at Karipur airport
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !