കാസർഗോഡ്| ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാർ മറിഞ്ഞ് അപകടത്തിൽ പെൺകുട്ടി മരിച്ചു. കാസർഗോഡ് ബേത്തൂർപ്പാറയിലാണ് ദാരുണമായ സംഭവം നടന്നത്.
ബേത്തൂർപ്പാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിൻ്റെ മകൾ മഹിമ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മഹിമയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മഹിമയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ പടിമരുതിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ കാസർഗോഡ് ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല.
മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതുകൊണ്ടുതന്നെ, തൂങ്ങിയതിനാലാണോ കാർ അപകടത്തിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
കാസർഗോഡെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു മഹിമ. അപകടത്തിൽ മഹിമയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. പെൺകുട്ടി എന്തിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നതിനെക്കുറിച്ച് വ്യക്തമല്ല. സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056
ഈ വാർത്ത കേൾക്കാം
Content Summary: The car carrying the girl who attempted suicide overturned; the student met a tragic end.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !