മുസ്ലിംലീഗ് നേതൃയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സൃഷ്ടിച്ചെടുക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അതു മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന സമയം കഴിയുന്നതോടു കൂടി തീരും. അതില്‍ ആശങ്ക വേണ്ട. യുഡിഎഫിന് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂ. സ്ഥാനാര്‍ഥിയെ സംബന്ധിച്ച ഇപ്പോഴത്തെ ആശയക്കുഴപ്പം നിര്‍ഭാഗ്യകരമാണ്. ഭയരഹിത ഭാരതം, ഇന്ത്യ എല്ലാവരുടേതും എന്ന വിഷയത്തില്‍ മുസ്ലിം ലീഗ് ദേശീയ പ്രചാരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല റാലി ഒക്ടോബര്‍ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !