കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നവീകരണത്തിെൻറ േപരിൽ 2015ൽ നിർത്തിയ എയർ ഇന്ത്യയുെട വലിയ വിമാനങ്ങളുെട സർവിസ് ശീതകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി പുനരാരംഭിക്കുന്നു. ഒക്ടോബർ 28നാണ് പുതിയ ശീതകാല ഷെഡ്യൂൾ വരുന്നത്. കോഴിക്കോട്-ജിദ്ദ െസക്ടറിൽ പകൽസമയത്ത് ആഴ്ചയിൽ രണ്ടു സർവിസുണ്ടാവും. 423 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 വിമാനം ഉപയോഗിച്ചായിരിക്കും സർവിസ്. ഇതിെൻറ ദിവസവും സമയവും നിശ്ചയിച്ചിട്ടില്ല.
പുതിയ സർവിസിനാവശ്യമായ ക്രമീകരണങ്ങൾ കരിപ്പൂരിൽ ഒരുക്കിയിട്ടുണ്ട്. ഇവിെട ഒരേസമയം 12 ചെറിയ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. വലിയ വിമാനത്തിെൻറ സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായി ഇത് ഒമ്പതായി ക്രമീകരിക്കും.2015 മേയ് ഒന്നിനാണ് കരിപ്പൂരിൽ എയർ ഇന്ത്യയുടെ ജിദ്ദ സർവിസ് നിർത്തിയത്.
പിന്നീട് സൗദി എയർലൈൻസ് കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് സർവിസ് ആരംഭിച്ചിരുന്നു. എന്നിട്ടും എയർ ഇന്ത്യയുടെ സർവിസ് നീളുകയായിരുന്നു. സമ്മർദങ്ങളെ തുടർന്നും വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലുമാണ് സർവിസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ജൂൈലയിലാണ് എയർ ഇന്ത്യക്ക് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്.


