മലപ്പുറം: ജില്ലയിൽ പ്രളയ ബാധിതരായ 27,505 കുടുംബങ്ങൾക്കു 10,000 രൂപ വീതം 27,50,50,000 രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ബന്ധുവീടുകളിൽ മാറി താമസിച്ച കുടുംബങ്ങൾക്കുള്ള സഹായധന വിതരണവം പുരോഗമിക്കുന്നു.
പ്രളയവും ഉരുൾപൊട്ടലുകളും കാരണം ദുരിതാശ്വാസ ക്യാന്പുകളിൽ താമസിച്ച 18,812 കുടുംബങ്ങൾക്കു 18,81,20,000 ര ൂപ കൈമാറി. വിവിധ താലൂക്ക് പരിധികളിൽ 8,693 കുടുംബങ്ങൾക്ക് 8,69,30,000 രൂപയാണ് ഈ വിഭാഗത്തിൽ നൽകിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ കേന്ദ്രീകൃത സംവിധാനം വഴിയാണ് ധനസഹായ വിതരണം.
പ്രളയത്തിലും ഉരുൾപൊട്ടലുകളിലും മരിച്ച 71 പേരിൽ 62 പേരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം സഹായധനം നൽകി. ഒന്‍പതു പേരുടെ ആശ്രിതർക്കുള്ള സഹായധനം വിതരണം ചെയ്യാൻ നിയമപരമായ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. തകർന്ന വീടുകളുടെ പരിശോധന ഇതിനകം പൂർത്തിയായി. പൂർണമായും ഭാഗികമായും വീടു തകർന്നവർക്കുള്ള ധനസഹായ വിതരണം ഉടൻ ആരംഭിക്കും.
കോളനിവാസികളെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്താനും വീടു നിർമാണത്തിനുമുള്ള നടപടികൾ പുരോഗമിക്കുന്നു. നിലന്പൂർ ഐടിഡിപിയുടെ നേതൃത്വത്തിൽ പോത്തുകല്ലിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പിലുള്ള ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി വാങ്ങാനുള്ള നടപടികൾ 20നകം പൂർത്തിയാക്കും. വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ വീടുകൾ നിർമിക്കുന്നത്.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !