ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ കുറച്ചുപേർ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. അക്രമികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഡൽഹി പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ സോഷ്യൽ മീഡിയയുടെ ഇടപെടൽ ശക്തമായതോടെ അക്രമി സംഘത്തിലെ വനിതയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
മുഖംമൂടി ധരിച്ചെത്തിയ യുവതിയെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് അറിയിച്ചു. ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തിൽ മുഖംമൂടി ധരിച്ചെത്തിയ വനിതാ അക്രമി എബിവിപി നേതാവായ കൊമാൽ ശർമയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു
യുവതിയുടെ ചിത്രം ട്വീറ്റ് ചെയ്ത് നിരവധി പേർ ഡൽഹി പോലീസിനെ ടാഗ് ചെയ്തും തുടങ്ങിയതോടെയാണ് ഗതികെട്ട് പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരി 5ന് നടന്ന അക്രമത്തിൽ എട്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !