
തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉജ്വല തുടക്കം. സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്നും പുതിയ സംരംഭങ്ങള്‍ക്ക് പണവും ഇളവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിനുപയോഗിക്കുന്നത് അപരാധമായി കാണേണ്ടതില്ല. കുടുംബത്തിനും തലമുറകള്‍ക്കും വേണ്ടിയാണ് പ്രവാസികള്‍ ഇവിടെ നിക്ഷേപിക്കുന്നത്. പ്രവാസിപ്പണം ചിന്നിച്ചിതറി പോവാതെ നാടിന് വികസനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്താകെ പ്രവര്‍ത്തനപരിധിയുള്ള പ്രവാസി സഹകരണ സംഘങ്ങള്‍ പ്രവാസി നിക്ഷേപ കമ്ബനി, പ്രവാസി നിര്‍മ്മാണ കമ്ബനി, പ്രവാസി വനിതാ സെല്‍, നൈപുണ്യ വികസന പദ്ധതികള്‍, വിദേശ ഭാഷ പഠിപ്പിക്കല്‍ എന്നിവയെല്ലാം അതില്‍പെടും. ലോകകേരള സഭ വെറും ആരംഭശൂരത്വമായിരുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാവും. പ്രവാസികളുടെ വിഭവം മാത്രമല്ല അറിവും നൈപുണ്യവും ഇങ്ങോട്ടെത്തണം. അതിലൂടെ യുവതലമുറയെ ശക്തമാക്കണം
പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരിത കാലത്ത് കേരളത്തിനൊപ്പം ആളും അര്‍ത്ഥവും നല്‍കി പ്രവാസികള്‍ ഒപ്പം നിന്നു. കേരള പുനര്‍നിര്‍മ്മാണത്തിന് ഇപ്പോഴും വലിയ സഹായം നല്‍കുന്നു. പ്രവാസികളുടെ കരുണയും കരുതലും ഒരുകാലത്തും മറക്കാനാവില്ല. വിസ നിയന്ത്രണത്തിലടക്കമുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളുടെ ഭാവിയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. തൊഴില്‍നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമാക്കാന്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറാവുന്നത് ആശ്വാസമാണ്.
പ്രവാസിപ്പണം ക്രിയാത്മകമായി വികസനത്തിന് ഉപയോഗിക്കണം. ലോകത്തേറ്റവും പ്രവാസിപ്പണം ലഭിക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്ക് ലഭ്യമല്ല. കുടിയേറ്റക്കാരുടെ യഥാര്‍ത്ഥ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല. ഈ നിലപാട് തിരുത്തണം. എവിടെയാണ് കൂടുതല്‍ തൊഴില്‍, ഏതു മേഖലയിലാണ് കുടിയേറ്റ സാദ്ധ്യത കൂടുതല്‍ എന്നിവ മനസിലാക്കി പുനക്രമീകരണം നടത്തും. ഗള്‍ഫിലേക്കുള്ള മലയാളി കുടിയേറ്റത്തില്‍ കുറവുണ്ടായിട്ടുണ്ട്. സ്വദേശിവത്കരണമാണ് മുഖ്യകാരണം..
ക്ഷേമ, വികസന കാര്യങ്ങളില്‍ കേരളത്തില്‍ കുതിച്ചുചാട്ടമാണിപ്പോള്‍. ജീവിത നിലവാരത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി. വിശ്വാസമര്‍പ്പിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് പറ്റിയ സ്ഥലമായി കേരളം മാറി. സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേന്ദ്രീകരിക്കുന്നു. വര്‍ദ്ധിച്ച പ്രതിഫലം ഉറപ്പാക്കുന്ന തരത്തില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താം. തങ്ങളുടെ നിക്ഷേപം പ്രവാസികള്‍ക്ക് നാടിന്റെ മൂലധന നിക്ഷേപമാക്കി മാറ്റാം. പരമ്ബരാഗത രീതികള്‍ വിട്ട് പുതിയ രീതികള്‍ തേടുകയാണ് സര്‍ക്കാര്‍. കേരള വികസന പദ്ധതികളില്‍ സഹകരിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ത്ഥിക്കുന്നു.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി
കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയോ കുറിച്ച് ദേശീയ നയമില്ലെന്നത് ഗുരുതരമാണെന്ന് പിണറായി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടെല്ലന്ന് നടിക്കുന്ന കേന്ദ്രനയം മനുഷ്യത്വരഹിതവും നിതിക്ക് നിരക്കാത്തതുമാണ്. പ്രവാസികളുടെ ക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്ത പ്രവാസിപ്പണം കൊണ്ട് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കനക്കുന്നു.. എന്നാല്‍ പ്രവാസികളുടെ ക്ഷേമകാര്യത്തിന് സമയമില്ലന്ന സ്ഥിതി തുടരരുത്. വിദേശനാണ്യ ശേഖരം കേന്ദ്രത്തിനും അതുണ്ടാക്കി തരുന്നവരുടെ ക്ഷേമം സംസ്ഥാനത്തിനും എന്ന നിലയാണിപ്പോള്‍.. സംസ്ഥാനത്തിന് ചെയ്യാവുന്നത് പരമാവധി ചെയ്യുന്നുണ്ട്.. കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് സംവിധാനമില്ലാത്തതിനാല്‍ പ്രീ ഡിപ്പാര്‍ച്ചര്‍ സെന്റര്‍ തുടങ്ങി. നൈപുണ്യ വികസനത്തിന് കേന്ദ്രത്തിന് പദ്ധതിയില്ല. ഇവിടെ നൈപുണ്യ വികസന കോഴ്സുകള്‍ തുടങ്ങി. ഓരോ രാജ്യത്തിനും ആവശ്യമുള്ള നൈപുണ്യവത്കരണം നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിനിരയാവുന്നത് തടയാന്‍ കേന്ദ്രം ഇടപെടുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കും. വേതനം തടഞ്ഞുവയ്ക്കല്‍, തട്ടിപ്പുകള്‍ എന്നിവയില്‍ ഇടപെടാന്‍ എംബസികളെ സജ്ജമാക്കണം. ചിലയിടങ്ങളില്‍ വേണ്ട ഇടപെടലുണ്ടാവുന്നില്ല.. അതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രവാസി ലീഗല്‍ സെല്‍ തുടങ്ങി.
പ്രവാസി ക്ഷേമത്തിനായി ഭാവനാ പൂര്‍ണമായ പദ്ധതികള്‍ ഒരുക്കും. മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് ദേശീയതലത്തില്‍ പദ്ധതികളില്ല. നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡ് പദ്ധിതികള്‍ വിപുലമാക്കും. കേന്ദ്ര, സംസ്ഥാന ഓഹരിയോടെ കണ്‍സോര്‍ഷ്യം ആലോചിക്കാവുന്നതാണ്. കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കണം. വിദേശനാണ്യം നേടിത്തരുന്നവരുടെ ക്ഷേമത്തിനായുള്ളതാവണം ഇത്.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്രത്തിന്റെ പുതിയ എമിഗ്രേഷന്‍ ബില്ലില്‍ ഇടനിലക്കാരെ നിയന്ത്രിക്കല്‍, കുടിയേറ്റത്തിലെ വേര്‍തിരിവ് എന്നിവയ്ക്ക് വ്യവസ്ഥയുണ്ടാവണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !