മരട് ഫ്ലാറ്റ് പൊളിക്കല്‍: സമീപത്തെ വീടുകള്‍ക്ക് കേടുപാടില്ല; ടീംവര്‍ക്കിന്റെ വിജയമെന്ന് കളക്ടര്‍

0




കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ജെയിന്‍ കോറല്‍ കോവിന്റെ നിയന്ത്രിത സ്‌ഫോടനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടന്നതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. സമീപപ്രദേശങ്ങളിലെ വീടുകള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചില്ല. സ്‌ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. ടീംവര്‍ക്കിന്റെ വിജയമാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നു. സ്‌ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കെട്ടിടം നിന്ന സ്ഥലത്ത് തന്നെയാണ് തകര്‍ന്നുവീണതെന്നും എസ് സുഹാസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കളക്ടര്‍ പറഞ്ഞു. സ്‌ഫോടനം വിജയകരമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്ത പോലെ തന്നെ സംഭവിച്ചു. ആര്‍ക്കും ഒരു അത്യാഹിതവും സംഭവിച്ചില്ല. അരമണിക്കൂറിനകം വാഹനഗതാഗതം പുനഃസ്ഥാപിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.

ജെയിന്‍ കോറല്‍ കോവ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ അപകടരഹിതമായി പൊളിച്ചുമാറ്റാനായെന്ന് എംഎല്‍എ എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇന്നലെത്തതില്‍ നിന്ന് വ്യത്യസ്തമായി ഭുമിക്ക് വൈബ്രേഷന്‍ ഉണ്ടായതായി അനുഭവപ്പെട്ടെന്ന് എം സ്വരാജ് പറഞ്ഞു. വൈബ്രേഷന്‍ രൂപപ്പെട്ടത് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകതകൊണ്ടാവാമെന്നും സ്വരാജ് പറഞ്ഞു. എല്ലാ കൃത്യമായി നടന്നെന്നും പൊലീസും പറഞ്ഞു.

രാവിലെ 11.03 നാണ് സ്‌ഫോടനം നടന്നത്. മഴ ചെരിഞ്ഞിറങ്ങുന്നതുപോലെ ജെയിന്‍ കോറല്‍കോവ് ഫ്‌ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. ഇതോടെ 17 നിലകളിലുള്ള ഫ്‌ലാറ്റ് സമുച്ചയം വെറും കോണ്‍ക്രീറ്റ് കൂമ്ബാരമായി മാറി. രാവിലെ 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. രണ്ടാമത്തെ സൈറണ്‍ 10.55 നും മൂന്നാമത്തെ സൈറണ്‍ 10.59 നും മുഴങ്ങി. പിന്നാലെയായിരുന്നു സ്‌ഫോടനം. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മരടിലെ പൊളിക്കുന്ന ഫ്‌ലാറ്റുകളിലെ ഏറ്റവും വലിയ ഫ്‌ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ്. ജെയിന്‍ കോറല്‍കോവ് പൊളിക്കാന്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. ഫ്‌ലാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ഫ്‌ലാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്ബനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു.


ജെയിന്‍ കോറല്‍കോവില്‍ 16 നിലകളിലായി 125 അപാര്‍ട്‌മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റര്‍ ഉയരമുണ്ട്. ഈ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവില്‍ ആകെയുള്ളത് നാല് വീടുകള്‍ മാത്രമാണെന്നത് സ്‌ഫോടനത്തിന്റെ വെല്ലുവിളി കുറച്ചിരുന്നു. എന്നാല്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന ഫ്‌ലാറ്റ് കെട്ടിടം തകര്‍ക്കുമ്ബോള്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇതിനായി ഫ്‌ലാറ്റ് കെട്ടിടത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന കാര്‍ പാര്‍ക്കിങ് ഏരിയ പൊളിച്ച്‌ ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !