മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ജാർഖണ്ഡ് ധൻബാദിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. മുരളി എന്നറിയപ്പെടുന്ന 44കാരനായ റിഷികേശ് ദിയോദികറാണ് പിടിയിലായത്.
ഹിന്ദു തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവർത്തകനാണ് ഇയാൾ. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയവരിൽ പ്രമുഖനാണ് മുരളിയെന്ന് പോലീസ് പറയുന്നു. കൊലയാളികൾക്ക് പരിശീലനവും തോക്കുകളും അടക്കം നൽകിയത് മുരളിയാണ്
ഹിന്ദുവിരുദ്ധരെന്ന് കരുതുന്ന വ്യക്തികളെ വധിക്കാനായി വീരേന്ദ്ര തവാഡെയെന്ന തീവ്രവാദി സ്ഥാപിച്ച സംഘടനയിലെ പ്രധാനിയാണ് മുരളിയെന്ന് അന്വേഷണ സംഘം പറയുന്നു. ഈ സംഘം തന്നെയാണ് 2013ൽ നരേന്ദ്ര ഘബോൽക്കറിന്റെയും ഗോവിന്ദ് പൻസാരെയുടെയും 2015ൽ എംഎം കൽബർഗിയുടെയും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !