നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാൾ ദയാഹർജി നൽകിയതിനെ തുടർന്നാണിത്. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി. ദയാഹർജി നിലനിൽക്കുന്നതിനാൽ മരണവാറണ്ടിന് സ്റ്റേ നൽകുകയാണെന്ന് കോടതി പറഞ്ഞു
ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചു കൊണ്ട് തീഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. അതിനിടെ പ്രതികളെ തൂക്കിക്കൊല്ലുന്നതിനായി പുതിയ തീയതി ഡൽഹി സർക്കാരിനോട് തീഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടു.
പ്രതികളിലൊരാളായ മുകേഷ് സിംഗാണ് രാഷ്ട്രപതിക്ക് മുന്നിൽ ദയാഹർജി സമർപ്പിച്ചത്. നേരത്തെ മുകേഷ് സിംഗും മറ്റൊരു പ്രതിയുമായ വിനയ് ശർമയും വധശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !