- സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സിക്‌സറുകള്‍!
- ന്യൂസിലാന്‍ഡിനെതിരായ ടി 20 പരമ്ബര ഇന്ത്യയ്ക്ക്;
- ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിജയം ഹിറ്റ്മാന്‍ ഷോയില്‍;
- അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരം ടൈയില്‍ കലാശിച്ചതോടെ സൂപ്പര്‍ ഓവറില്‍ എത്തി;
- 18 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി ഓവറിലെ അഞ്ചും ആറും പന്തില്‍ സിക്‌സ് അടിച്ചു രോഹിത് ശര്‍മ്മ;
- വില്യംസണിന്റെ പോരാട്ടം പാഴായതോടെ കിവീസിന് തോല്‍വി
ഹാമില്ട്ടണ്: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി-20 പരമ്ബര നേടി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തും സിക്സര്‍ പറത്തിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 18 റണ്‍സ്. അവസാന രണ്ടു ബോളില്‍ വിജയലക്ഷ്യം 10 റണ്‍സ്. ക്രീസിലുണ്ടായിരുന്ന രോഹിത് ശര്‍മ കിവീസ് പേസര്‍ ടിം സൗത്തിയെ രണ്ടു തവണ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് ഇന്ത്യയ്ക്ക് ജയവും പരമ്ബരയും സമ്മാനിക്കുകയായിരുന്നു. രോഹിത്താണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 179 റണ്‍സ് നേടി. ജയമുറപ്പിച്ച് മുന്നേറിയ കിവീസിനെ അവസാന ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ഷമിയാണ് ടൈയില്‍ പിടിച്ചുകെട്ടിയത്. അവസാന പന്തില്‍ റോസ് ടെയ് ലറെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഷമി ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
65 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. വിരാട് കോഹ്ലി 38 റണ്‍സ് നേടി. 95 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് കിവീസിന് തുണയായത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ വില്യംസണെ ഷമി വീഴ്ത്തിയതും ഇന്ത്യയ്ക്ക് തുണയായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !