പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറയുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകർക്കാൻ ഉദ്ദേശിക്കുന്നവർ പലതും കൊണ്ടുവരും. അതിൽ വീഴരുതെന്നും കാന്തുപുരം പറഞ്ഞു
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം പ്രക്ഷോഭച്ചൂടിൽ ഉരുകുമ്പോഴാണ് മുസ്ലീം മതപണ്ഡിതർ ലിംഗതുല്യതയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. നേരത്തെ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !