ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. ഭേദഗതിയുടെ കരട് ഉടൻ മന്ത്രിസഭ പരിഗണിക്കും.
വോട്ടർ പട്ടികയിലെ കടന്നുകയറ്റങ്ങൾ ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിരുന്നു.
32 കോടി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധിപ്പിച്ചിരുന്നു. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം ആധാർ വിവരങ്ങൾ ശേഖരിക്കാമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാധിനിത്യ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ വോട്ടർമാരെ വോട്ടർ ലിസ്റ്റിൽ നിന്നൊഴിവാക്കാൻ കഴിയുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !