പൗരത്വ നിയമഭേദഗതിയെ ചൊല്ലി ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിൽ മരണം അഞ്ചായി. വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷം വ്യാപിക്കുന്നത് തടയാനായി വൻ സുരക്ഷാ സന്നാഹമാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
പത്തിടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്. സംഘർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. പൗരത്വ പ്രതിഷേധക്കാർക്ക് നേരെ ഒരു സംഘം ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ഡൽഹി പോലീസും ക്രിമിനലുകൾക്കൊപ്പം ചേർന്നതായും ആരോപണമുയരുന്നുണ്ട്.
അക്രമത്തിൽ നിരവധി കുട്ടികൾക്കും പരുക്കേറ്റു. സംഘർഷാവസ്ഥയെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് അവധി. പരീക്ഷകളെല്ലാം മാറ്റിവെച്ചു.
ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ജാമിയ കോർഡിനേഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകി. മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !