പൗരത്വ നിഷേധത്തിനെതിരെ സമരം നയിക്കുന്നവർക്കെതിരെ ആസൂത്രിതമായ അക്രമം നടത്താൻ ബി.ജെ.പി. നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തതിനു പിറകെ മുസ്ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കാനും മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തീവെച്ചു നശിപ്പിക്കാനും പോലീസ് സേനപോലും സംഘപരിവാർ ഭീകരർക്ക് സഹായം ചെയ്യുന്ന വിധമാണ് സ്ഥിതിഗതികൾ തുടരുന്നത്. വംശഹത്യ നടത്താൻ ആഹ്വാനം ചെയ്യുകയും ഭരണകൂടം തന്നെ അവർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന നടപടികൾ തികച്ചും അപലപനീയമാണ്.
ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കി ഒരു വിഭാഗത്തിനെതിരെ ക്രൂരമായ അക്രമങ്ങൾ നടത്തി സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ അമേരിക്കൻ പ്രസിഡണ്ട് രാജ്യത്തു സന്ദർശനം നടത്തുന്ന ദിവസം തന്നെ തിരഞ്ഞെടുത്തത് ഏതുവിധത്തിലുള്ള ശ്രദ്ധയും വഴിതിരിച്ചു വിടാനുള്ള ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. രാജ്യത്തു സമാധാനം കാത്തുസൂക്ഷിക്കാനും പൗരന്മാർക്ക് സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനും ഉത്തരവാദിത്തമുള്ള ഭരണകൂടം തന്നെയാണ് ഭീകരർക്ക് എല്ലാവിധ സഹായവും ചെയ്യുന്നത്. ഉത്തരവാദമുള്ള പ്രതിപക്ഷ കക്ഷികൾ പോലും നിസ്സംഗരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിലിപ്പോൾ. 2002-ൽ ഗുജറാത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം കൊടുത്ത വംശഹത്യ യുടെ തുടർച്ചയാണ് ഡൽഹിയിലും നടത്താൻ നാഗ്പൂർ ടീം ഒരുമ്പെട്ടിരിക്കുന്നതു.
കലാപത്തിനാഹ്വാനം ചെയ്ത കപിൽ മിശ്രയെയും അത്യാധുനിക തോക്കുകളടക്കമുള്ള ആയുധങ്ങളുമായി കൂട്ടകൊലക്കിറങ്ങിയ സന്ഘി ഭീകരരെയും നിയമത്തിനുമുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻവർഷങ്ങളിൽ രാജ്യത്തിൻറെ വിവിധ കോണുകളിൽ നടമാടിയ മുസ്ലിം കൂട്ടക്കൊലകളിലെ പ്രതികളായവർ ശിക്ഷിക്കപ്പെടാതെ സ്വൈരവിഹാരം നടത്തുന്നതാണ് ഭീകരർക്ക് വീണ്ടും കൂട്ടക്കൊലകളും, ബലാത്സംഗങ്ങളും കൊള്ളയും നടത്താൻ പ്രചോദനമാകുന്നത്. ജനകീയമായ പ്രതിരോധത്തെ ഇവർ നേരിടാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങൾ തുടരുകയും ചെയ്യും.
പൗരത്വ നിഷേധത്തിനെതിരെ എത്ര തന്നെ സമരവും പ്രക്ഷോഭവും നടത്തിയാലും നിയമ ഭേദഗതിയുമായി മുന്നോട്ടു പോകുമെന്ന മോദിയുടെയും അമിത് ഷായുടെയും ധാർഷ്ട്യം നിറഞ്ഞ നിലപാടുകളും അക്രമികൾക്കു പ്രചോദനമാണ്. ജനാധിപത്യവും മതേതരത്വവും തിരിച്ചുവരാൻ എല്ലാ സമാധാന സ്നേഹികളും സംഘി ഭീകരതക്കെതിരെ ഒന്നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എം. അബ്ദുല്ല, വൈസ് പ്രസിഡണ്ട് അബ്ദുൽ ഗനി മലപ്പുറം, ആലിക്കോയ ചാലിയം, മുജാഹിദ് പാഷ ബാംഗ്ലൂർ, അൽ അമാൻ നാഗർകോവിൽ, നാസർ ഖാൻ, കൊയിസ്സൻ ബീരാൻ കുട്ടി, ഹനീഫ കിഴിശ്ശേരി, റഫീഖ് മംഗലാപുരം, കാലന്തർ, ഫൈസൽ തമ്പാറ, ഹംസ കരുളായി, ശാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !