മെല്‍ബണ്‍ : അഞ്ചര വര്‍ഷത്തിന് ശേഷം വീണ്ടും ബാറ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓസട്രേലിയന്‍ കാട്ടുതീ ദുരിതാശ്വാസത്തിന് വേണ്ടിയുള്ള പ്രദര്‍ശന മത്സരത്തിലാണ് സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്തത്. സച്ചിനെതിരെ ബോള്‍ ചെയ്യതത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി. പെറി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സച്ചിന്‍ ബൗണ്ടറി കടത്തി.
ഫീല്‍ഡിങ്ങിന് നിന്നിരുന്ന വനിതാ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥയുടെ 'മിസ് ഫീല്‍ഡിങ്ങാണ്' സച്ചിന്റെ ബൗണ്ടറിക്ക് വഴിയൊരുക്കിയത്. വിരമിക്കല്‍ പ്രഖ്യാപനമൊക്കെ തല്‍ക്കാലം മറന്ന് ഒരേയൊരു ഓവര്‍ ബാറ്റ് ചെയ്യാനിറങ്ങാന്‍ സച്ചിനോട് എലിസ് പെറി ആവശ്യപ്പെടുകയായിരുന്നു്. ട്വിറ്ററിലൂടെ എലിസ് പെറി നടത്തിയ ആവശ്യം അംഗീകരിച്ച സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
തോളിനു പരുക്കേറ്റതിനാല്‍ ബാറ്റ് എടുക്കരുതെന്ന് സച്ചിന് ഡോക്ടറുടെ കര്‍ശന നിര്‍ദേശമുണ്ട്. പോണ്ടിങ് ഇലവന്റെ പരിശീലകന്റെ ചുമതലയാണ്‌ഒ ഉള്ളതെങ്കിലും ഒരു ഓവര്‍ ബാറ്റു ചെയ്യാന്‍ സച്ചിന്‍ തീരുമാനിക്കുകയായിരുന്നു. ബറ്റിങ്ങിന് മുന്‍പ് 40 മിനിറ്റ് സച്ചിന്‍ നെറ്റ്‌സ് പരിശീലനവും നടത്തി. സച്ചിനോടൊപ്പം യുവരാജ് സിങ്ങും മെല്‍ബണില്‍ നെറ്റ്‌സ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ചാരിറ്റി മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ടീമിലാണ് യുവരാജ് സിങ് കളിച്ചത്.
Sachin is off the mark with a boundary!https://t.co/HgP8Vhnk9s #BigAppeal pic.twitter.com/4ZJNQoQ1iQ— cricket.com.au (@cricketcomau) February 9, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !