ലോക്ക്ഡൗണിന് ശേഷം മലപ്പുറം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മന്ത്രി കെടി ജലീല്‍. കൊവിഡ് ഭീതി അകലാത്ത സാഹചര്യത്തിലാണ് തീരുമാനം. വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് വീടുകളിലേക്ക് അയക്കുക.
ലോകത്ത് ആകമാനം കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞ്, നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ നാട്ടിലെത്തുന്ന പ്രവാസികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയ ശേഷമേ വീടുകളിലേക്ക് അയക്കുകയുള്ളൂ. ഇതര ജില്ലകളില്‍ നിന്ന് മലപ്പുറത്ത് എത്തുന്നവരും സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവരും അന്യസംസ്ഥാന തൊഴിലാളികളും സമാന രീതിയില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവാസികളെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയക്കുന്നതിനാല്‍ ഹാന്‍ഡ് ബാഗിന് പുറമെ ലഗേജുകള്‍ കൊണ്ട് വരാതിരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ ലഗേജുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !