തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇന്നുണ്ടായത്. മലപ്പുറത്തുനിന്നുള്ള 18 പേര്‍ക്കും, കൊല്ലത്തുനിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളത്തു നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ടയില്‍ നിന്നുള്ള ഒമ്ബത് പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള എട്ട് പേര്‍ക്ക് വീതവും,
കോട്ടയത്തു നിന്നുള്ള ഏഴ് പേര്‍ക്കും, കോഴിക്കോട് നിന്നുള്ള ആറ് പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും, ഇടുക്കിയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും, തൃശൂരില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യുഎഇ-14, സൗദി-10, ഒമാന്‍-മൂന്ന്, റഷ്യ-രണ്ട്, ഖത്തര്‍-ഒന്ന്, താജിക്കിസ്ഥാന്‍-ഒന്ന്, കസാക്കിസ്ഥാന്‍-ഒന്ന്) 45 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-ഒന്‍പത്, തമിഴ്നാട്-എട്ട്, കര്‍ണാടക-അഞ്ച്, ആസാം-രണ്ട്, ഹരിയാന-രണ്ട്, ആന്ധ്രാപ്രദേശ്-രണ്ട്, തെലുങ്കാന-ഒന്ന്) വന്നതാണ്.
ആറ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരോരുത്തര്‍ക്ക് വീതവുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് 96 പേര് രോഗമുക്തി നേടിയെന്നത് ആശ്വാസത്തിനു വകയായി. 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂരില്‍ നിന്നുള്ള 21 പേരുടെയും (ഒരു കാസര്‍ഗോഡ്), മലപ്പുറത്തു നിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട്), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂര്‍) ജില്ലകളില്‍ നിന്നുള്ള 14 പേരുടെ വീതവും, തൃശൂരില്‍ നിന്നുള്ള 12 പേരുടെയും,
കോട്ടയത്തു നിന്നുള്ള ഏഴ് പേരുടെയും (ഒരു തിരുവനന്തപുരം), ആലപ്പുഴയില്‍ നിന്നുള്ള നാല് പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1380 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,509 പേര് ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,655 പേര് വീട്/സ്ഥാപന ക്വാറന്റൈനിലും 1914 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4889 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3186 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 36,051 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 34,416 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, പൂള്‍ഡ് സെന്റിനില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,73,729 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !