കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ആറ് മാസത്തെ വാഹന നികുതിയാണ് ഒഴിവാക്കിയത്.
ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കും, ജൂലൈ മുതൽ മൂന്ന് മാസത്തേയ്ക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് ബാധകമാണ്. സർക്കാരിന് ഈ തീരുമാനം മൂലം വലിയ സാന്പത്തിക ബാധ്യതയുണ്ടാകും. 44 കോടിയുടെ രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് ബസ് ഉടമകൾ സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും സഹായങ്ങൾ ചെയ്തിട്ടും സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !