ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു വമ്പൻ തിരിച്ച് വരവിന് കളമൊരുങ്ങി. ജെംഷദ്പൂർ എഫ്സി ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ചാണ് പോയന്റ് പങ്കിട്ടത്. വാൽസ്കിസ് ജെംഷദ്പൂർ എഫ്സിക്ക് വേണ്ടി ഇരട്ട ഗോൾ നേടിയപ്പോൾ മൗറിസിയോ ഒഡീഷക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. മലയാളി താരം രഹ്നേഷ് ചുവപ്പ് കണ്ട് പുറത്ത് പോയത് ജെംഷദ്പൂരിന് തിരിച്ചടിയായി.
ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് വിജയമുറപ്പാക്കാൻ ശ്രമിച്ച ജെംഷദ്പൂരിന്റെ സ്വപ്നങ്ങൾ തകർത്ത് ഒഡീഷ എഫ്സി തിരിച്ച് വരവ് നടത്തിയാണ് സമനില പിടിച്ചു. 12ആം മിനുട്ടിലെ പെനാൽറ്റിയിൽ വാൽസ്കിസിലൂടെ ജെംഷദ്പൂർ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ തന്നെ ശുഭം സാരങ്കിയുടെ അലസതയ്ക്ക് ഒഡീഷ നൽകേണ്ടി വന്ന വില വാൽസ്കിസിന്റെ മറ്റൊരു ഗോളാണ്. 77ആം മിനുട്ടിലാണ് ഡിയാഗോ മൗറീസിയോ ആദ്യ ഗോൾ നേടുന്നത്. രഹ്നേഷ് കളം വിട്ട് പോയതിന് പിന്നാലെ ആയിരുന്ന് ഗോൾ പിറന്നത്. ഇഞ്ചുറി ടൈം മൗറിസിയോ ഗോളിലൂടെ ഒഡിഷ സമനില പിടിച്ചെടുക്കുകയും ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !