ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് ലാത്വിയയിൽ വച്ച് കോവിഡ് -19 ബാധിച്ച് മരിച്ചു. 59 കാരനായ ചലച്ചിത്ര സംവിധായകൻ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനായി ലാത്വിയയിൽ വസ്തു വാങ്ങാൻ പോയതായിരുന്നു എന്നാണ് റിപ്പോർട്ട്.
റിഗയ്ക്കടുത്തുള്ള കടൽത്തീര റിസോർട്ടായ ജുർമലയിൽ ഒരു വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയതെന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് -19 സങ്കീർണതകളാൽ വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് കിം കി-ഡുക്ക് ലോകത്തോട് വിടപറയുകയായിരുന്നു.
കേരളത്തിലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെ മലയാളികൾക്കും കിം കി-ഡുക്ക് പ്രിയങ്കരനാണ്. 2013 ലെ ഐ.എഫ്.എഫ്.കെയിൽ കിം കി-ഡുക്ക് വിശിഷ്ടാഥിതിയായിരുന്നു.
1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്‍റെ ആദ്യചിത്രം. പിയത്ത എന്ന ചിത്രത്തിന് 69-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ, 3-അയൺ എന്ന ചിത്രത്തിന് 61-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ, സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് 54-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബിയർ, ആരിരംഗ എന്ന ചിത്രത്തിന് 2011ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് സമ്മാനവും കിം കി-ഡുക്ക് കരസ്ഥമാക്കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !