ഈസ്റ്റ് ബംഗാളിന് എതിരെ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം (3-0)

0

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹെർനാൻ സന്റാന മൂന്നാം ഗോൾ നേടി.

സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഗോളടിച്ചില്ലെങ്കിലും ഹ്യൂഗോ ബൗമസാണ് കളി നിയന്ത്രിച്ചത്. പ്ലേ മേക്കറുടെ റോളിൽ ബൗമസ് നിറഞ്ഞു കളിച്ചതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനിൽക്കാനായില്ല. ഇന്നത്തെ പ്രകടനത്തിലൂടെ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.

ഇരുടീമുകളും തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചുതുടങ്ങി. മലയാളി താരം മുഹമ്മദ് ഇർഷാദ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം നേടി. മത്സരം തുടങ്ങി ഉടൻ തന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയൽ ഫോക്സ് പരിക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.

എട്ടാം മിനിട്ടിൽ ഹ്യൂഗോ ബൗമസിന്റെ കിടിലൻ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ സുന്ദരമായി സേവ് ചെയ്തു. 18-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ റഫീക്ക് എടുത്ത ഒരു ലോങ് റേഞ്ചർ മുംബൈ നായകൻ അമരീന്ദർ സിങ് തട്ടിയകറ്റി. അതിനുപിന്നാലെ നടന്ന കൗണ്ടർ അറ്റാക്കിലൂടെ മുംബൈ ആദ്യ ഗോൾ നേടി.

മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ഗോൾ നേടിയത്. 21-ാം മിനിട്ടിൽ സൂപ്പർ താരം ആദം ലെ ഫോൺഡ്രേ അനായാസേന ഗോൾ നേടി മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകർപ്പൻ പാസിന്റെ ബലത്തിലാണ് ഫോൺഡ്രേ സ്കോർ ചെയ്തത്.

ഗോൾ വഴങ്ങിയ ശേഷം ബംഗാളിന്റെ ആത്മവിശ്വാസം കുറഞ്ഞു. നിരന്തരം പ്രതിരോധത്തിൽ വിള്ളലുകൾ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ മുംബൈ വീണ്ടും ഈസ്റ്റ് ബംഗാൾ വല ചലിപ്പിച്ചു. ആദം ലെ ഫോൺഡ്രേ തന്നെയാണ് വീണ്ടും മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. താരത്തെ പെനാൽട്ടി ബോക്സിനുള്ളിൽ വെച്ച് ഈസ്റ്റ് ബംഗാൾ ഗോളി മജുംദാർ ഫൗൾ ചെയ്തു. അതിന് ലഭിച്ച പെനാൽട്ടി ഫോൺഡ്രേ അനായാസേന വലയിലെത്തിച്ചു.

പത്തുമിനിട്ടിനുശേഷം ഹെർനാൻ സന്റാന മികച്ച ഒരു ഷോട്ടിലൂടെ മുംബൈയ്ക്കായി മൂന്നാം ഗോൾ നേടി. ഇതോടെ ഈസ്റ്റ് ബംഗാൾ തകർന്ന് തരിപ്പണമായി. തുടർച്ചായി പിഴവുകൾ വരുത്തി ബംഗാൾ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ടീമിനായില്ല. ജെജെ ലാൽ പെഖുലയുൾപ്പെടെയുള്ളവർ പകരക്കാരായെത്തിയിട്ടും ഈസ്റ്റ് ബംഗാളിന് ഒരു ഗോൾ പോലും നേടാനായില്ല. ഈ സീസണിൽ ഇതുവരെ ഗോൾ നേടാത്ത ടീം എന്ന നാണംകെട്ട റെക്കോഡും ഈസ്റ്റ് ബംഗാളിന് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !