സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്ന സി.കെ. ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ സംബന്ധിച്ച് വ്യക്തത വരുത്താതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജെ ആര്‍പി നേതാവ് പ്രസീതയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം സുരേന്ദ്രന്‍ പൂര്‍ണമായും തള്ളിയില്ല. എന്നാല്‍ അതിലെ ശബ്ദം തന്റേതല്ലെന്ന് അദ്ദേഹം ആരോപിക്കുകയും ശബ്ദരേഖ പൂര്‍ണമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
Read Also: ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ല, ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത
ഓഡിയോയിലുള്ളത് തന്റെ ശബ്ദമാണെന്ന് സമ്മതിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഓഡിയോയില്‍ നിന്ന് ആവശ്യമുള്ളകാര്യങ്ങള്‍ ഒഴിവാക്കാനാകും, സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സികെ. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാള്‍ മുകളിലുള്ള നേതാവിനെയൊ വിളിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കില്‍, ബി.ജെ.പി. നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോള്‍ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങള്‍ തമ്മിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read Also: ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ല, ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !