നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 62 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 62,239 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 31) 3,474 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 15.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 2,655 പേര്‍ ശനിയാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,77,007 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,360 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 62 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 51 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,239 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 26,429 പേരാണ് ചികിത്സയില്‍ കഴിയുന്നു.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 766 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 502 പേരും 156 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,532 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് സ്ഥിരീകരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. പൊതുസ്ഥലങ്ങളില്‍ ഇടപഴകുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ശനി (ജൂലൈ 31) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 31
ആലങ്കോട് 16
ആലിപ്പറമ്പ് 31
അമരമ്പലം 61
ആനക്കയം 30
അങ്ങാടിപ്പുറം 28
അരീക്കോട് 38
ആതവനാട് 46
ഊരകം 04
ചാലിയാര്‍ 66
ചീക്കോട് 14
ചേലേമ്പ്ര 18
ചെറിയമുണ്ടം 09
ചെറുകാവ് 26
ചോക്കാട് 37
ചുങ്കത്തറ 40
എടക്കര 57
എടപ്പറ്റ 18
എടപ്പാള്‍ 43
എടരിക്കോട് 24
എടവണ്ണ 66
എടയൂര്‍ 42
ഏലംകുളം 47
ഇരിമ്പിളിയം 39
കാലടി 09
കാളികാവ് 33
കല്‍പകഞ്ചേരി 11
കണ്ണമംഗലം 26
കരുളായി 21
കരുവാരക്കുണ്ട് 22
കാവനൂര്‍ 28
കീഴാറ്റൂര്‍ 34
കീഴുപറമ്പ് 19
കോഡൂര്‍ 23
കൊണ്ടോട്ടി 47
കൂട്ടിലങ്ങാടി 35
കോട്ടക്കല്‍ 49
കുറുവ 45
കുറ്റിപ്പുറം 37
കുഴിമണ്ണ 15
മക്കരപ്പറമ്പ് 21
മലപ്പുറം 73
മമ്പാട് 22
മംഗലം 13
മഞ്ചേരി 118
മങ്കട 62
മാറാക്കര 38
മാറഞ്ചേരി 54
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 54
മൂത്തേടം 14
മൊറയൂര്‍ 13
മുതുവല്ലൂര്‍ 16
നന്നമ്പ്ര 13
നന്നംമുക്ക് 18
നിലമ്പൂര്‍ 66
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 10
ഒഴൂര്‍ 23
പള്ളിക്കല്‍ 40
പാണ്ടിക്കാട് 58
പരപ്പനങ്ങാടി 41
പറപ്പൂര്‍ 25
പെരിന്തല്‍മണ്ണ 51
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 81
പെരുവള്ളൂര്‍ 19
പൊന്മള 23
പൊന്മുണ്ടം 08
പൊന്നാനി 65
പൂക്കോട്ടൂര്‍ 23
പോരൂര്‍ 17
പോത്തുകല്ല് 46
പുലാമന്തോള്‍ 56
പുളിക്കല്‍ 17
പുല്‍പ്പറ്റ 19
പുറത്തൂര്‍ 12
പുഴക്കാട്ടിരി 09
താനാളൂര്‍ 38
താനൂര്‍ 38
തലക്കാട് 35
തവനൂര്‍ 12
താഴേക്കോട് 37
തേഞ്ഞിപ്പലം 19
തെന്നല 13
തിരുനാവായ 33
തിരുവാലി 32
തൃക്കലങ്ങോട് 48
തൃപ്രങ്ങോട് 13
തുവ്വൂര്‍ 32
തിരൂര്‍ 44
തിരൂരങ്ങാടി 37
ഊര്‍ങ്ങാട്ടിരി 28
വളാഞ്ചേരി 51
വളവന്നൂര്‍ 13
വള്ളിക്കുന്ന് 36
വട്ടംകുളം 28
വാഴക്കാട് 37
വാഴയൂര്‍ 38
വഴിക്കടവ് 54
വെളിയങ്കോട് 33
വേങ്ങര 33
വെട്ടത്തൂര്‍ 17
വെട്ടം 33
വണ്ടൂര്‍ 40
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !