ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികള്‍. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരില്‍ ഒരാള്‍ പത്തൊമ്ബതുകാരനും മറ്റുള്ളവര്‍ 10,17 വയസുകാരുമാണെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തിരുച്ചറപ്പള്ളി ജില്ലയിലെ നവല്‍പെട്ട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എസ്.ഐ ആയിരുന്നു ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്കു സമീപം വച്ച് മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.
നവല്‍പ്പെട്ട് സ്റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ഏറെ ദൂരം പോയപ്പോള്‍ മോഷ്ടാക്കള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
ശരീരത്തില്‍ 30 വെട്ട് ഏറ്റിട്ടുണ്ട്. സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. വെള്ളം നിറഞ്ഞ വഴിയില്‍ കവര്‍ച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അവിടെ വെച്ച് എസ്‌ഐയുമായി ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നാണ് സൂചന.
ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !