ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് മുൻപിൽ വന്മതിലായി നിന്ന അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. അവസാന വിക്കറ്റിൽ 52 പന്തുകൾ നേരിട്ടാണ് രചിൻ രവീന്ദ്ര – അജാസ് പട്ടേൽ സഖ്യമാണ് ഇന്ത്യയുടെ ജയം തടഞ്ഞത്. 284 റൺസ് ലക്‌ഷ്യംവെച്ച് ഇറങ്ങിയ ന്യൂസിലാൻഡ് മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്.
ന്യൂസിലാൻഡ് നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ടോം ലതാം മാത്രമാണ് പിടിച്ചു നിന്നത്. വില്യം സോമർവില്ലെ 36 റൺസും കെയ്ൻ വില്യംസൺ 24 റൺസ് എടുത്തും പുറത്തായി. 91 പന്തിൽ 18 റൺസ് എടുത്ത് പുറത്താവാതെ നിന്ന രചിൻ രവീന്ദ്രയും 23 പന്തിൽ പുറത്താവാതെ 2 റൺസ് എടുത്ത അജാസ് പട്ടേലുമാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !