മലപ്പുറം| സിൽവർ ലൈൻ പദ്ധതി നടപ്പാക്കുകയാണെങ്കിൽ കെട്ടിടങ്ങൾ പരമാവധി ഒഴിവാക്കി വേണമെന്നും ഉൾപ്പെടുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും വെവ്വേറെ നഷ്ടപരിഹാരം നൽകണമെന്നും കേരളബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിൽ കെട്ടിടം നിൽക്കുന്ന സ്ഥലത്തിനും വീടുകൾക്കും മാത്രമേ നഷ്ട്ടപരിഹാരം നൽകുന്നുള്ളൂ.
ഇത് സംബന്ധിച്ച് കെട്ടിട ഉടമ സംഘടന പ്രതിനിധികളെ കൂടി ചർച്ചക്ക് വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഓർഗനൈസിംഗ് സെക്രട്ടറി പി.പി അലവിക്കുട്ടി, വൈസ് പ്രസിഡൻ്റ്മാരായ പി.എം.ഫാറൂഖ്, കെ എസ്. മംഗലം, സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, അലിക്കുഞ്ഞ് കൊപ്പൻ, റീഗൾ മുസ്തഫ, ജി.നടരാജൻ, കെ.മുസ്തഫ ഹാജി, മുഹമ്മദ് യൂനുസ്.കെ, പി.ഗിരീഷ്, ഉമ്മർ സബാന, കെ.ആലിക്കോയ ഹാജി, പി.ഉമ്മർ ഹാജി, എം.ഹമീദ് ഹാജി എന്നിവർ പ്രസംഗിച്ചു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി,പഞ്ചായത്ത് വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിക്കും പ്രസിഡൻ്റ് പഴേരി ഷരീഫ് ഹാജി,ഓർഗ.സെക്രട്ടറി പി.പി അലവിക്കുട്ടി എന്നിവർ ഇ.മെയിൽ നിവേദനം സമർപ്പിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !