അനധികൃത പണമിടപാട് മാഫിയകൾക്കെതിരെയുള്ള ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി വളാഞ്ചേരി കാവുംപുറം സ്വദേശി സുബ്രഹ്മണ്യൻ എന്ന അമ്പാടി ഉണ്ണിയെ കോടതി നിർദേശാനുസരണം വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്,സബ് ഇൻസ്‌പെക്ടർ നൗഷാദ് എന്നിവർ അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസിൻെറ നിർദേശ പ്രകാരം ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ വിവിധ രേഖകൾ പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ആർ.സി, ചെക്ക് ലീഫ്, മുദ്ര പേപ്പർ, ആധാരം ഉൾപ്പെടെ 1509 രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതി നേരത്തെ നടത്തിയിരുന്ന സ്ഥാപനത്തിൻ്റെ മറവിൽ വീട്ടിൽ വെച്ചായിരുന്നു രേഖകൾ വാങ്ങിച്ച് ഇപാടുകൾ നടത്തിയത്. രേഖകളിൽ മേൽ ഉയർന്ന പലിശക്കാണ് പ്രതി പണം നൽകിയിരുന്നത്.വിവരം അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്നും അനധികൃതമായി പണമിടപാട് നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.പോലീസ് സംഘത്തിൽ എസ്.സി.പി.ഒ മാരായ മനോജ്, ദീപക്, പ്രമോദ്, അനു,മോഹനൻ പദ്മിനി സി.പി.ഒ മാരായ ഹാരിസ്,രജീഷ്, അഭിലാഷ്, മനോജ്, ഗിരീഷ്, ആൻസൺ, റഷീദ് രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു.
Content Highlights: Operation Kubera: One arrested in Valancherry; Police will strengthen the raid
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !